ഉപതിരഞ്ഞെടുപ്പ്; പഞ്ചാബിൽ എഎപിക്ക് തിരിച്ചടി, യുപിയിൽ എസ്പിയുടെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുത്ത് ബിജെപി

  1. Home
  2. National

ഉപതിരഞ്ഞെടുപ്പ്; പഞ്ചാബിൽ എഎപിക്ക് തിരിച്ചടി, യുപിയിൽ എസ്പിയുടെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുത്ത് ബിജെപി

ഉപതിരഞ്ഞെടുപ്പ്; പഞ്ചാബിൽ എഎപിക്ക് തിരിച്ചടി, യുപിയിൽ എസ്പിയുടെ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുത്ത് ബിജെപി


Latest

ലോക്‌സഭയിലേക്ക് ഉപതിരഞ്ഞെടുപ്പു നടക്കുന്ന പഞ്ചാബിൽ ഭരണകക്ഷിയായ എഎപിക്ക് തിരിച്ചടി. എഎപിയുടെ സിറ്റിങ് സീറ്റായ സങ്‌രൂർ മണ്ഡലത്തിൽ ശിരോമണി അകാലിദളിന്റെ സിമ്രൻജിത് സിങ് വിജയിച്ചു. 7,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആം ആദ്മിക്കായി ജില്ലാ അധ്യക്ഷൻ ഗുർമെയിൽ സിങ്ങും കോൺഗ്രസിനു വേണ്ടി മുൻ എംഎൽഎ ദൽവിർ സിങ് ഗോൾഡിയുമാണു മത്സര രംഗത്തുണ്ടായിരുന്നത്. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസവാലയുടെ കൊലപാതകം ഉൾപ്പെടെ വിഷയങ്ങൾ ഇവിടെ ചർച്ചയായിരുന്നു.

ഉത്തർപ്രദേശ് റാംപുർ ബിജെപി കീഴടക്കി. ബിജെപിയുടെ ഗൻശ്യാം ലോധി 40,000ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. അസംഗഡിൽ ബിജെപിയുടെ ദിനേഷ് ലാൽ യാദവ് മുന്നിലാണ്. സമാജ്വാദി പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളാണ് ഈ രണ്ട് മണ്ഡലങ്ങളും. ത്രിപുരയിൽ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോൺഗ്രസും വിജയിച്ചു. ജുബരജ് നഗർ, ടൗൺ ബോർഡോവലി, അഗർത്തല, സുർന എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ടൗൺ ബോർഡോവലി മണ്ഡലത്തിൽ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ 6,000 വോട്ടുകൾക്ക് വിജയിച്ചു. അഗർത്തലയിൽ കോൺഗ്രസിന്റെ സുധിപ് റോയ് ബർമൻ ജയിച്ചു. ഡൽഹി രജിന്ദർ നഗറിൽ ആംആദ്മിയുടെ ദുർഗേഷ് പഥക് വിജയിച്ചു. 11,000ത്തിലധികം വോട്ടുകൾക്കാണ് ജയം.

English Summary : aap loses punjab bypoll vote count on 3 lok sabha 7 assembly seats